Saturday, July 30, 2011

SHUT UP PRAVEEN SWAMI

SHUT UP PRAVEEN SWAMI
ദ ഹിന്ദു ദിനപത്രം ഉന്മാദാവസ്തയിൽ എഴുത്താണിയുന്തിയ പ്രസിദ്ധീകരണമായിരുന്നില്ല. കര്യമാത്രപ്രസക്തമായ റിപ്പോർട്ടുകളും editorialകളും കൊണ്ട് ആ പത്രത്തെ വേറിട്ട് നിർത്തി.ഈയൊരു പ്രതിച്ചായക്ക് കഴിഞ്ഞ ഏതാനും വർഷങ്ങളായി സ്വയം കളങ്കം ചാർതുകയാണ് വ്യാജഭീകരവാദ വിദഗ്ധൻ എഴുതിയ കെട്ടുകതകളത്രയും റിപ്പോർട്ട് ചെയ്യുകയാണ് ഹിന്ദു ദിനപത്രം.
അന്വേഷണാത്മ്ക പത്രപ്രവർത്തകനായിരുന്നു പ്രവീൺ സ്വാമി.I Bയുമായി നല്ല ബന്ധവും.ഒരു വർഷക്കലം Washington ലേ United states institute of peace ൽ കുറച്ചു കാലം പണിയെടുത്ത് തിരിച്ചു വന്നതിനു ശേഷം അമേരിക്കയുടെ ഇസ്ലാം പേടി കുരിശു യുദ്ധത്തിലേക്കുള്ള സംഭാവനകളായിരുന്നു പ്രവീൺ സ്വാമിയുടെ എഴുത്തുകുത്തുകൾ.ഹിന്ദുത്വ പടച്ചട്ടധാരികളുടെ കൈയ്യടിയും വേണ്ടുവോളം കിട്ടി.പ്രവീൺ സ്വാമി ഹിന്ദുവിൽ സർവശക്തനായി.സകല തീവ്രവാദ ആക്രമണങ്ങളിലും ഒരു മുസ്ലീമിന്റെ നിഴൽ വെട്ടം സ്വാമി എപ്പോഴും ദർശിച്ചു.
സ്വാമി എഴുതിയ “ബട്ലാ ഹൌസ്” സംഭത്തെപ്പറ്റിയുള്ള നുണക്കതകൾക്കെതിരെ ജാമിഅ മില്ലിയയിലെ അധ്യാപകർ രംഗത്തെത്തി.കൊല്ലപ്പെട്ടവരുടെ പോസ്റ്റ്മാർട്ടം റിപ്പോർട്ടിനെ മുൻ നിർത്തി,ഇതെല്ലാം കള്ളത്തരങ്ങളാണെന്ന് അവർ വിളിച്ചു പറഞ്ഞു.എല്ലാം നാടകമായിരുന്നെന്നും വ്യാജ ഏറ്റുമുട്ടലാണെന്നും അറിയാമായിരുന്നിട്ടും,വിദ്യാർതികൾ കൊല്ലപ്പെട്ടത് തീവ്രവാദി ഏറ്റുമുട്ടലിലാണെന്ന കാര്യത്തിൽ സ്വാമിക്ക് മാത്രം ഒരു സംശയവുമില്ല.ഇതിനെതിരെ ഒരു പാടു പേർ രംഗത്തു വന്നു.
അൽഖാഇദ തങ്ങളുടെ പുതിയ തലവനായി ഡോ: അൽ സവാഹിരിയെ പ്രഖ്യാപിച്ച്ത് സ്വാമിക്ക് ഹിന്ദുവിൽ രണ്ടാം അങ്കത്തിനുള്ള അവസരങ്ങൾ തുറന്നു. “അൽഖാഇദയുടെ പുതിയ തലവന്റെ മുഖ്യ ലക്ഷ്യം ഇന്ത്യ”.എന്ന് ഒന്നമത്തെ റിപ്പോർട്ട് പറയുന്നു.ഇങ്ങനെ എഴുതി വിടാൻ സ്വാമിക്കു എവിടുന്നു വിവരം കിട്ടി. പഴയ ഐ.ബി. ബന്ധം വെച്ചായിരിക്കും. കേന്ദ്രത്തിലുള്ള ഉന്നത ഉദ്യോഗസ്ഥർ,അൽഖാഇദയുടെ സാന്നിദ്ധ്യം ഇന്ത്യയിൽ ഇല്ലെന്നു പറഞ്ഞതാണു.മറ്റൊരു റിപ്പോർട്ട് “പതിനാലാം വയസ്സിൽ സവാഹിരി മുസ്ലിം ബ്രദർഹുഡിൽ ചേർന്നെന്നു”.ഭീകരതയുടെ വ്യാപാരിയായ സ്വാമിക്കു ‘അൽഖൈദ’ അമേരിക്കയുടെ സ്രഷ്ടിയാണെന്നു അറിയാതെ പോയതൊ?അതോ വായനക്കാരുടെ മുന്നിൽ പുക മറയിടുകയാണോ?സ്വാമിക്കും അമേരിക്കൻ മാർഗദർശികൾക്കും സത്യം അറിയണമെന്ന യാതൊരു ആശയും ഉള്ളിൽ ഇല്ല.

Thursday, July 28, 2011

താരങ്ങളൂടെ വീട്ടിലേ റെയ്ഡ്

താരങ്ങളൂടെ വീട്ടിലേ റെയ്ഡ്

                   റെയ്ഡ് നടത്തലൂം രേഖകൾ പരിശോധിക്കലും ആദായനികുതിക്കാരുടെ നിത്യതൊഴിലാണ് . 365 ദിവസവും അവരുടെ പണി ഇത് തന്നെ. പിന്നെ ഇടക്കൊന്ന് ഷൈൻ ചെയ്യണമെങ്കിൽ അവർ ഏതെങ്കിലും കൊമ്പനെ കേറി പിടിക്കും
                       കേരളത്തിലെ രണ്ട് സൂപ്പർ താരങ്ങളുടെ വീട്ടിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി.ആറ് മാസത്തോളം രണ്ട് പേരെയും നീരീക്ഷിച്ചിട്ടാണ് റെയ്ഡ് നടത്തിയതു.ഒരാളുടെ വീട്ടിൽ നിന്നും 15ലക്ഷം രുപയും മറ്റൊരാളുടെ വീട്ടിൽ നിന്നും ആനക്കൊമ്പും വിലപിടിച്ചാ പുരാവസ്തു ശേഖരവും കണ്ടെത്തിയിരിക്കുന്നു.ഇവർ പൈസ വേറെ ആവശ്യത്തിനു വെച്ചിരിക്കുകയാണെന്നും ,പണ്ടു മുതൽ പുരാവസ്തു ശേഖരമുണ്ടെന്നും മറ്റൊരാൾ.
ഇത് ഒരു സാധാരാണക്കാരൻ ആയാലൊ? പൈസ വന്ന ഉറവിടവും അന്വേഷിച്ചു പത്രമാധ്യമങ്ങൾ കൊട്ടികലാശം നടത്തിയേനെ . ഇപ്പോൾ പത്രം എടുത്ത് നോക്കിയാൽ അകത്തെ പേജിൽ പെട്ടിക്കോളം വാർത്ത. അന്വേഷകർ ഒരു കാര്യം ചെയ്യ്തു. രണ്ട് മതസ്ഥരിൽ പെട്ടവരൊയാണ് അന്വേഷിച്ചത്. അല്ലെങ്കിൽ എന്തോ പൊല്ലാപ്പായിരുന്നേനെ . ചാനലുകാർക്ക് ഉത്സവകാലമായേനേ . തീവ്രവാദി എന്നും ,പുതിയ സംഘടനയുമൊക്കെ അവർ രൂപം നൽകിയേനെ. അതിന് നമ്മൾ ദൈവത്തോട് സ്തുതിക്കാം
തന്റെ സമ്പാദ്യത്തെകുറിച്ച് സംശയമുണ്ടെങ്കിൽ ഒന്ന് പേടിപ്പിച്ചാൽ മതി ,രേഖകളുമായി ഉടനെ ഓഫീസിൽ എത്തികൊള്ളമെന്നണ് മലയാളത്തിലെ ഒരു പ്രമുഖനടൻ ആദായനികുതിവകുപ്പിന്റെ 150-)0 വാർഷിക ചടങ്ങിൽ വെച്ച് ഉദ്യോഗസ്തർക്ക് വാക്ക് കോടുത്തിരിക്കുകയാണ്.
നികുതിവകുപ്പിന് മമ്മൂട്ടിയും മോഹൻലാലും നൽകിയ സ്വത്ത് വിവരങ്ങൾ പൊരുത്തക്കേടുണ്ടെന്നാണ് കേൾക്കുന്നത്. ഇനി അന്വേഷണം ഏത് രീതിയിൽ പോകുമെന്ന് ജനങ്ങൾ ഉറ്റ് നോക്കികൊണ്ടിരിക്കുകയാണ് .പണം എങ്ങനെ വന്നെന്നും അതിന്റെ സ്രോതസ്സും ഒക്കെ അന്വേഷിക്കേണ്ടിയിരിക്കുന്നു. ഇതൊക്കെ വിദേശബാങ്കുകളിലും ലോക്കറിലും നിക്ഷേപിക്കുന്നത് അവിഹിതമായത് കൊണ്ടല്ലേ ! കലാകാരന്മാർ കള്ളപണത്തിനുടമയാൽ അവരുടെ വിശുദ്ധി നഷ്ട്ടപ്പെടും.

Google

Google

Saturday, July 23, 2011

സോഡക്ക് ആരാണ് വിലകൂട്ടിയത് ?


നാടകാചാര്യനും കെ പി എ സി യുടെ സ്ഥാപകനുമായ തോപ്പിൽഭാസിയുടെ നാട്ടിൽ നടന്ന സംഭവം......
                                അമ്പലത്തിൽ പത്ത് ദിവസത്തെ ഉത്സവം പ്രമാണിചു നാടകവും ഗാനമേളയും ബാലയും ഉണ്ടായിരുന്നു.അങ്ങനെ ഒരു ദിവസത്തെ ഉത്സവത്തിന് ഞാനും കൂട്ടുകാരും കൂടി നാടകമാണെന്ന് വിചാരിച്ച് പോകാൻ തയ്യാറായി .എല്ലാവരും ഒരിടത്ത് ഒത്ത്കൂടി പോകാനാണ് തീരുമാനിച്ചത് .അങ്ങനെ കൂട്ടത്തിൽ വരുന്ന ഒരാളെ കണ്ടില്ല. വീട്ടിൽ അന്വേഷിച്ച് ചെന്നപ്പോൾ പുള്ളി സിനിമ കാണുകയാണ് .അങ്ങനെ വല്ല വിധേയനേയും വഴക്ക് പറഞ്ഞ് ഒരുക്കിയിറങ്ങിയപ്പോൾ അച്ചനോട് അനുവാദം ചോദിച്ചില്ല. അവന് അച്ചനോട് പേടിയും ബഹുമാനവുമൊക്കെയാണ്. അങ്ങനെ അവൻ തലചൊറിഞ്ഞ്കൊണ്ട് അച്ചന്റെ മുന്നിൽ ചെന്ന് “അച്ചാ” എന്ന് പറഞ്ഞൊരു വിളി. അച്ചൻ ഞെട്ടിപ്പോയി. “ ഞാൻ ഇവരോടൊപ്പം” ഇത്രയെ അവന്റെ നാവിൽ നിന്നും വരുന്നുള്ളു. ഞങ്ങളെ കണ്ടപ്പോൾ അച്ചനു മനസ്സിലായി നാടകം കാണാൻ പോകാനാണെന്ന് . “ എത്രനേരം കൊണ്ട് അവർ ഇവിടെ വന്ന് നിൽക്കുകയാണ്” എന്ന് വഴക്ക് പറഞ്ഞ് കൊണ്ട് പോയിട്ട് വരാൻ പറഞ്ഞു. അങ്ങനെ അവനെ കളിയാക്കി കൊണ്ട് ഉത്സവസ്ഥലത്ത് ചെന്നു.
                    പക്ഷെ, അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത് ബാലെ ആണെന്ന്. ആർക്കും കാണാൻ ഒരു താല്പര്യവും തോന്നിയില്ല. എല്ലാവരും മാറി അവിടവിടെയൊക്കെയായിട്ട് നിന്നു. ഞാൻ ഒരു മുറുക്കനൊക്കെ മുറുക്കി കൈലിയും കുത്തിമടക്കി മാറി ഒരു സ്ഥലത്ത് ഇരുന്നു. അപ്പോൾ ഒരു പ്രശ്നം പാക്ക് കയറി ചൊരുക്കി. തല വല്ലാതെ ആയി. അങ്ങനെ അവരെയും വിളിച്ച് ഞാൻ തിരിച്ച് വരാൻ തുടങ്ങി. അപ്പോൾ ഒരാൾക്ക് വെള്ളം കുടിക്കണം. ഒരു കടയിലേക്ക് ചെന്നു. ബാലെ കേട്ട് അതിൽ മുഴുകി ഇരിക്കുന്ന ഒരു അപ്പൂപ്പന്റെ കടയായിരുന്നു.അവിടെ സോഡായെ ഉണ്ടായിരുന്നുള്ളു. അന്ന് 1.50 രൂപ വിലയുള്ള ഒരു സോഡക്ക് അയാൾ രണ്ട് രൂപ വെച്ച് തരണമെന്ന് പറഞ്ഞു. ഞാൻ അവിടെ നിന്ന് കൊണ്ട് പറഞ്ഞു. “സോഡക്ക് ഈ പാതിരാത്രി ആരാണ് വിലകൂട്ടിയത്” അയാൾ പറഞ്ഞു നിങ്ങൾക്കാർക്കും സോഡ തരുത്തില്ല. ഞാൻ ചോദിച്ചു അതെന്ത് ന്യായം. സോഡവെച്ചിട്ട് തരാത്തത് ? നിനക്കൊന്നും തരുത്തില്ല എന്നും പറഞ്ഞ് കൊണ്ട് അയാൾ പിച്ചാത്തിയുമായി ഞങ്ങളുടെ പിറകെ വന്നു. ഞങ്ങൾ ജീവനും കൊണ്ട് ഓടി. കുറച്ച് ദൂരം ചെന്നപ്പോൾ സോഡയുണ്ടായിരുന്നു. അതും മേടിച്ച് ഒറ്റവലിക്ക് കുടിച്ച് റോഡിന്റെ ഒരു സ്ഥലത്ത് ഇരുന്നപ്പോൾ ബാക്കിയുള്ളവർ ഓടി അണച്ച് വരുന്നു.

Friday, July 22, 2011

ഇൻഷാ അല്ലാഹ്........  തുടങ്ങാം.